Headlines

തുടര്‍ച്ചയായ ആറാം ദിവസവും ഇറാനുമേല്‍ യുഎസ് ആക്രമണം; സമാധാന ചര്‍ച്ച നടക്കുന്നുണ്ടെന്ന് യുഎസ് | Iran vs US: US Continues Its Military Action Against Iran For Sixth Consecutive Night, Details Inside


International

oi-Jithin TP

ഇറാനെതിരെ തുടര്‍ച്ചയായ ആറാം ദിവസവും യുഎസ് സൈനിക ആക്രമണങ്ങള്‍ നടത്തി. ടെഹ്റാനുമായുള്ള നയതന്ത്ര ചാനലുകള്‍ തുറന്നിട്ടിട്ടുണ്ടെന്നും, വാഷിംഗ്ടണുമായുള്ള ഒരു കരാറിലെത്താന്‍ ഇറാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നുണ്ടെന്നും വൈറ്റ് ഹൗസ് ആവര്‍ത്തിച്ച് അവകാശപ്പെടുന്നതിനിടെയാണ് ആക്രമണം. ഇറാനിയന്‍ സൈനിക ശേഷി കൂടുതല്‍ ദുര്‍ബലപ്പെടുത്തുന്നതിനായി ആക്രമണ പരമ്പരയ്ക്ക് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് തുടക്കമിട്ടു എന്ന് സൈന്യം അറിയിച്ചു.

ഈ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, ഹോര്‍മുസ് കടലിടുക്കിന് അഭിമുഖമായി സ്ഥിതി ചെയ്യുന്നതും ഇറാനിലെ ഏറ്റവും പ്രധാനപ്പെട്ട സൈനിക-വാണിജ്യ കേന്ദ്രങ്ങളിലൊന്നുമായ തെക്കന്‍ തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസിലും പരിസരപ്രദേശങ്ങളിലും അമേരിക്കന്‍ പ്രൊജക്‌റ്റൈലുകള്‍ പതിച്ചതായി ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫ് മേഖലയിലെ തന്ത്രപ്രധാനമായ മറ്റൊരു കേന്ദ്രമായ ഖെഷ്ം ദ്വീപിന് സമീപവും ആക്രമണങ്ങള്‍ നടന്നു.

Iran vs US

സംഘര്‍ഷം മൂര്‍ച്ഛിച്ചിട്ടും അമേരിക്കയുമായുള്ള ചര്‍ച്ചകളില്‍ ഇറാന്‍ സജീവമായി തുടരുന്നുവെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി ഒരു മണിക്കൂറിനുള്ളിലാണ് ആക്രമണങ്ങള്‍ ഉണ്ടായത്. വാഷിംഗ്ടണുമായുള്ള കരാറിലെത്തുന്നതില്‍ തങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്ന് ടെഹ്റാന്‍ തുടര്‍ന്നും വ്യക്തമാക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘യുഎസ് സൈന്യത്തില്‍ നിന്നുള്ള കനത്ത തിരിച്ചടികള്‍ നേരിടുന്നതിനാല്‍, അമേരിക്കയുമായി ഒരു കരാറിലെത്താന്‍ താല്‍പ്പര്യമുണ്ടെന്ന് ഇറാന്‍ നിരന്തരം അറിയിച്ചുകൊണ്ടിരിക്കുകയാണ്,’ ലെവിറ്റ് പറഞ്ഞു. എന്നാല്‍ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ നടത്തുന്ന നീക്കങ്ങളെ വെറുതെ വിടാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുവദിക്കില്ല എന്നതിനാലാണ് സൈനിക നടപടികള്‍ തുടരുന്നത് എന്നും അവര്‍ പറഞ്ഞു.

അതേസമയം, നയതന്ത്രപരമായ ചര്‍ച്ചകള്‍ക്ക് പ്രസിഡന്റ് എപ്പോഴും സന്നദ്ധനാണെന്നും ലെവിറ്റ് പറഞ്ഞു. ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ ജലപാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കിന് ചുറ്റുമുള്ള ഇറാന്റെ സൈനിക സാന്നിധ്യം ദുര്‍ബലപ്പെടുത്താനുള്ള വാഷിംഗ്ടണിന്റെ വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ സൈനിക നടപടി. കടലിടുക്കിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകളെ ഭീഷണിപ്പെടുത്താന്‍ ഇറാനിയന്‍ സേന തെക്കന്‍ തീരപ്രദേശത്തെ സൈനിക കേന്ദ്രങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് യുഎസ് പറയുന്നു.

ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ സ്ഥലങ്ങളിലൊന്നായ ബന്ദര്‍ അബ്ബാസില്‍ ഇറാന്റെ ഏറ്റവും വലിയ വാണിജ്യ തുറമുഖവും പ്രധാനപ്പെട്ട നാവികസേനാ കേന്ദ്രങ്ങളും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ കേന്ദ്രങ്ങളും സ്ഥിതിചെയ്യുന്നുണ്ട്. അതേസമയം പരസ്പരമുള്ള ആക്രമണം തുടരുന്നതും ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള വാണിജ്യ ഗതാഗതം കടുത്ത തടസം നേരിടുന്നതും ആഗോള വ്യാപാര കേന്ദ്രങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.

തന്ത്രപ്രധാനമായ ഈ ജലപാതയിലുള്ള നിയന്ത്രണം ഇറാന്‍ ശക്തമാക്കിയതിനെത്തുടര്‍ന്ന് സംഘര്‍ഷം മൂര്‍ച്ഛിക്കുകയും, ഇതിന് മറുപടിയായി ഇറാനിയന്‍ തുറമുഖങ്ങള്‍ വാഷിംഗ്ടണ്‍ ഉപരോധിക്കുകയും ചെയ്യുകയായിരുന്നു. ലോകത്തിലെ മൊത്തം എണ്ണ-വാതക വിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഭാഗവും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *