Headlines

ഒമാന്‍ തീരത്തിന് സമീപം എണ്ണ ടാങ്കര്‍ ഇറാന്‍ ആക്രമിച്ചു? നിരവധി മിസൈലുകള്‍ പതിച്ചതായി റിപ്പോര്‍ട്ട് | Iran vs Oman: Iran Fires Cruise Missiles At oil Tanker Setting Vessel Near Oman Says Report


Gulf

oi-Jithin TP

ഒമാന്‍ തീരത്തിന് സമീപമുള്ള എണ്ണ ടാങ്കറിനെ ലക്ഷ്യമാക്കി ഇറാന്‍ മിസൈലാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. തെക്കന്‍ ഇറാനിലെ സിരിക് മേഖലയില്‍ നിന്ന് ഒന്നിലധികം കപ്പല്‍-വേധ ക്രൂയിസ് മിസൈലുകള്‍ ഒമാന്‍ തീരത്തിന് സമീപമുള്ള ഒരു എണ്ണ ടാങ്കറില്‍ പതിച്ചതായാണ് വിവരം. ഹോര്‍മുസ് കടലിടുക്കിലെ യുഎസ് പിന്തുണയുള്ള തെക്കന്‍ ഷിപ്പിംഗ് പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പലിന് തീപിടിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തിങ്കളാഴ്ച ഗള്‍ഫ് സ്റ്റാന്‍ഡേര്‍ഡ് സമയം പുലര്‍ച്ചെ 1:23-ന് എക്‌സില്‍ ആണ് ആക്രമണം സംബന്ധിച്ച ആദ്യ ട്വീറ്റ് വന്നത്. ടാങ്കറില്‍ ഒന്നിലധികം മിസൈലുകള്‍ പതിച്ചതായി മിഡില്‍ ഈസ്റ്റ് സംഘര്‍ഷം സജീവമായി നിരീക്ഷിക്കുന്ന പ്രൊഫൈലുകള്‍ അവകാശപ്പെട്ടു. കൂടാതെ മറ്റൊരു കപ്പലിനെയും ലക്ഷ്യമിട്ടതായും, തെക്കന്‍ ഇറാനിന് മുകളില്‍ വെച്ച് യുഎസിന്റെ എംക്യു9 ഡ്രോണ്‍ വെടിവെച്ചിട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Iran vs Oman

അതേസമയം യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ്, യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്, ഇറാനിയന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ അല്ലെങ്കില്‍ പ്രമുഖ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ തുടങ്ങിയ ഔദ്യോഗിക സ്രോതസ്സുകളൊന്നും ഈ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചിട്ടില്ല. ടാങ്കറിന്റെ പേര്, ഏത് രാജ്യത്തിന്റെ പതാകയാണ് വഹിക്കുന്നത്, ഉടമസ്ഥാവകാശം, കൊണ്ടുപോകുന്ന ചരക്ക്, ജീവനക്കാരുടെ അവസ്ഥ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

എന്നിരുന്നാലും പല അന്താരാഷ്ട്ര, നയതന്ത്ര വിദഗ്ധരും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നുണ്ട് എന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും പുതിയ ആക്രമണം ആഗസ്റ്റ് 8-ലേതാണ്. ഒമാനിലെ ഖസാബിന് കിഴക്ക് 18 നോട്ടിക്കല്‍ മൈല്‍ അകലെ നടന്ന ഒരു സംഭവത്തെക്കുറിച്ചായിരുന്നു ആ റിപ്പോര്‍ട്ട്.

‘അജ്ഞാതമായ ഒരു വസ്തു ഇടിച്ചതിനെത്തുടര്‍ന്ന് ഒരു കപ്പലില്‍ തീപിടുത്തമുണ്ടായെന്നും എന്നാല്‍ അത് അണച്ചതായും സ്ഥിരീകരിക്കപ്പെട്ട സ്രോതസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പരിസ്ഥിതിക്ക് ദോഷകരമായ ആഘാതമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല,’ എന്ന് യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് വ്യക്തമാക്കി.

ടെഹ്റാന്‍ നിശ്ചയിച്ച പാതകള്‍ രാജ്യങ്ങള്‍ പിന്തുടരണമെന്നും അല്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്‍ നിയന്ത്രണത്തിലുള്ള ജലപാതകളില്‍ നിന്ന് അകലെയുള്ള ബദല്‍ മാര്‍ഗ്ഗങ്ങളായി കണക്കാക്കപ്പെടുന്ന ഒമാന് അടുത്തുള്ള തെക്കന്‍ പാതകള്‍ ഉപയോഗിക്കുന്ന കപ്പലുകളെയും ഇറാന്‍ മുന്‍പ് ലക്ഷ്യമിട്ടിട്ടുണ്ട്. ടാങ്കറുകള്‍ക്കും ചരക്ക് കപ്പലുകള്‍ക്കും നേരെയുള്ള ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

സിറിക്കിന് അടുത്തുള്ളവ ഉള്‍പ്പെടെയുള്ള ഇറാനിയന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക ഇടയ്ക്കിടെ തിരിച്ചടി ആക്രമണങ്ങളും നടത്തിയിട്ടുണ്ട്. ആഗോള എണ്ണ-വാതക വ്യാപാരത്തിന്റെ വലിയൊരു ഭാഗം കൈകാര്യം ചെയ്യുന്ന ഹോര്‍മുസ് പാതയിലൂടെയുള്ള കപ്പല്‍ ഗതാഗതം കാര്യമായി തടസപ്പെട്ടിട്ടുണ്ട്.

ഒമാന്‍ തീരത്ത് മറ്റൊരു കപ്പലിനു നേരെ കൂടി ആക്രമണം നടന്നതായി സമീപ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. അതേസമയം, അമേരിക്ക തങ്ങളുടെ സമീപനം തിരുത്തുന്നത് വരെ ഈ കടലിടുക്ക് പൂര്‍ണമായും തുറക്കില്ലെന്ന് ഇറാന്‍ പ്രസ്താവിക്കുകയും ചെയ്തു.



Source link

Leave a Reply

Your email address will not be published. Required fields are marked *