Headlines

മിനിമം സാലറി 18000 രൂപയില്‍ നിന്ന് 68994 മാകും! 50000 രൂപ അധികം, എങ്ങനെ ഉപയോഗിക്കാം? | Salary Hike: Level 1 Central Govt Employees Can Get Rs 68994 As Minimum Salary, How To Allocate Extra Income


India

oi-Jithin TP

എട്ടാം ശമ്പള കമ്മീഷന്‍ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ജീവനക്കാരുടെ സംഘടനകളുമായി പ്രാദേശികതല ചര്‍ച്ചകള്‍ തുടരുകയാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ യോഗം സെപ്റ്റംബര്‍ 9-ന് പുതുച്ചേരിയില്‍ സമാപിച്ചു. അടുത്ത ചര്‍ച്ച സെപ്റ്റംബര്‍ 16 മുതല്‍ 18 വരെ ചണ്ഡീഗഡില്‍ നടക്കും.

അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഏകദേശം 50.14 ലക്ഷം ജീവനക്കാര്‍ക്കും 69 ലക്ഷം പെന്‍ഷന്‍കാര്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍, ഫിറ്റ്മെന്റ് ഫാക്ടര്‍, പേ മാട്രിക്‌സ്, ക്ഷാമബത്ത, വീട്ടുവാടക അലവന്‍സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് വിവിധ ജീവനക്കാരുടെ സംഘടനകള്‍ ആവശ്യങ്ങള്‍ ഉന്നയിക്കുകയും നിവേദനങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. എട്ടാമത് ശമ്പള കമ്മീഷന്‍ നടപ്പിലാക്കുമ്പോള്‍ ശമ്പളത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Salary Hike

എന്നിരുന്നാലും അതിന്റെ പ്രഭാവം ഉയര്‍ന്ന പ്രതിമാസ ശമ്പളത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. ലഭിക്കുന്ന അധിക വരുമാനം ജീവനക്കാര്‍ എങ്ങനെ വിനിയോഗിക്കുന്നു എന്നത് അവരുടെ ദീര്‍ഘകാല സാമ്പത്തിക സുരക്ഷിതത്വത്തില്‍കുറഞ്ഞപക്ഷം അടുത്ത ശമ്പള പരിഷ്‌കരണം വരെ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയേക്കാം. അതിനാല്‍ അധിക വരുമാനം എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെ കുറിച്ച് ആലോചിക്കേണ്ടതുണ്ട്.

കേന്ദ്ര സര്‍ക്കാരും ജീവനക്കാരുടെ സംഘടനകളും തമ്മിലുള്ള ചര്‍ച്ചകളില്‍ നാഷണല്‍ കൗണ്‍സില്‍-ജോയിന്റ് കണ്‍സള്‍ട്ടേറ്റീവ് മെഷിനറിയിലെ ജീവനക്കാരുടെ പ്രതിനിധികള്‍, എട്ടാമത് ശമ്പള കമ്മീഷന്‍ കുറഞ്ഞത് 3.833 എന്ന ഫിറ്റ്മെന്റ് ഫാക്ടര്‍ ശുപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍, ലെവല്‍ 1-ല്‍ പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന ഒരാള്‍ക്ക് പ്രതിമാസം 18,000 രൂപ അടിസ്ഥാന ശമ്പളമായി ലഭിക്കുകയും 3 ശതമാനം വാര്‍ഷിക ഇന്‍ക്രിമെന്റ് ലഭിക്കുകയും ചെയ്യുന്നു.

ക്ഷാമബത്ത ആറുമാസത്തിലൊരിക്കല്‍ പരിഷ്‌കരിക്കുകയും ചെയ്യുന്നു. നാഷണല്‍ കൗണ്‍സില്‍-ജോയിന്റ് കണ്‍സള്‍ട്ടേറ്റീവ് മെഷിനറിയുടെ ഫിറ്റ്മെന്റ് ഫാക്ടര്‍ ശുപാര്‍ശ എട്ടാമത് ശമ്പള കമ്മീഷന്‍ അംഗീകരിക്കുകയാണെങ്കില്‍, ലെവല്‍ 1 ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 18,000 രൂപയില്‍ നിന്ന് പ്രതിമാസം ഏകദേശം 68,994 രൂപയായി ഉയരും. അതായത് 50,994 രൂപയുടെ അധിക വരുമാനം.

ലഭിക്കുന്ന അധിക വരുമാനം തങ്ങളുടെ സാമ്പത്തിക സുരക്ഷ മെച്ചപ്പെടുത്തുന്നുവെന്ന് ജീവനക്കാര്‍ ഉറപ്പാക്കണം. വ്യക്തിഗത ആവശ്യങ്ങളും റിസ്‌ക് എടുക്കാനുള്ള സന്നദ്ധതയും അനുസരിച്ച്, ശമ്പള വര്‍ധനവ് വഴി ലഭിക്കുന്ന തുക വിരമിക്കല്‍ ആസൂത്രണം, കടം വീട്ടല്‍, അടിയന്തര ആവശ്യങ്ങള്‍ക്കുള്ള സമ്പാദ്യം എന്നിവയ്ക്കായി വിഭജിക്കുകയും, ബാക്കി തുക മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യാവുന്നതാണ്.

ശമ്പള വര്‍ധനവിന്റെ 40-50 ശതമാനം ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കും വിരമിക്കല്‍ ആസൂത്രണത്തിനും, 20-30 ശതമാനം ഉയര്‍ന്ന പലിശയുള്ള കടം വീട്ടുന്നതിനും, 10-20 ശതമാനം അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ഫണ്ട് രൂപീകരിക്കുന്നതിനും, ബാക്കി 10-20 ശതമാനം ജീവിതശൈലീ ചെലവുകള്‍ക്കുമായി നീക്കിവെക്കാം. ഉദാഹരണത്തിന്, ഒരു ‘ലെവല്‍ 1’ ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 3.833 എന്ന ‘ഫിറ്റ്മെന്റ് ഫാക്ടര്‍’ പ്രകാരം 18,000 രൂപയില്‍ നിന്ന് 68,994 രൂപയായി വര്‍ധിക്കുന്നുവെന്ന് കരുതുക.

അപ്പോള്‍ അധികമായി ലഭിക്കുന്ന പ്രതിമാസ വരുമാനം ഇനി പറയുന്ന രീതിയില്‍ വിഭജിക്കാവുന്നതാണ്. ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കും വിരമിക്കല്‍ ആസൂത്രണത്തിനും 40-50% തുക മാറ്റി വെക്കാം. അതായത് 20,398 മുതല്‍ 25,497 രൂപ വരെ. ഉയര്‍ന്ന പലിശയുള്ള കടം വീട്ടുന്നതിന് (20-30%). ഇത് 10,199 മുതല്‍ 15,298 രൂപ വരെയാണ്. അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ഫണ്ടിന് (10-20%), 5,099 മുതല്‍ 10,199 രൂപ വരെ.

ജീവിതശൈലീ ചെലവുകള്‍ക്ക് (10-20%), 5,099 മുതല്‍ 10,199 രൂപ വരെ. ഇക്കാര്യത്തില്‍ എല്ലാം ഏറ്റവും പ്രധാനം മുന്‍ഗണനകള്‍ നിശ്ചയിക്കുക എന്നതാണ്. അനാവശ്യമായതോ ഉയര്‍ന്ന പലിശയുള്ളതോ ആയ കടങ്ങള്‍ തീര്‍ക്കുകയും സാമ്പത്തിക അടിത്തറ ഭദ്രമാക്കുകയും ചെയ്തതിനുശേഷം മാത്രം ജീവിതശൈലിയുമായി ബന്ധപ്പെട്ട ചെലവുകള്‍ വര്‍ധിപ്പിക്കണം. ശമ്പള വര്‍ധനവ് സ്ഥിരമായ ഒന്നാണ്.

അതിനാല്‍ അത് സ്ഥിരമായ ഉയര്‍ന്ന ചെലവഴിക്കല്‍ ശീലമായി മാറുന്നതിന് പകരം, ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുന്ന സമ്പത്ത് സൃഷ്ടിക്കുന്നതിലേക്കാണ് നയിക്കേണ്ടത്. എന്നിരുന്നാലും, നിക്ഷേപ രീതികള്‍ തീരുമാനിക്കുമ്പോള്‍ ജീവനക്കാരന്റെ കരിയറിലെ ഘട്ടവും നിക്ഷേപ കാലാവധിയും പരിഗണിക്കേണ്ടതുണ്ട്. വിപണിയിലെ ചാഞ്ചാട്ടങ്ങളെ നേരിടാന്‍ കൂടുതല്‍ സമയമുള്ള യുവ ജീവനക്കാര്‍ക്ക്, എന്‍പിഎസ് നിക്ഷേപം തുടരുന്നതിനൊപ്പം ഇക്വിറ്റി എസ്‌ഐപികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം.

കരിയറിന്റെ മധ്യഘട്ടത്തിലുള്ളവര്‍ക്ക് അവരുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കനുസരിച്ച് എസ്‌ഐപി, എന്‍പിഎസ്, കടപ്പത്ര നിക്ഷേപങ്ങള്‍ എന്നിവ സന്തുലിതമായി കൈകാര്യം ചെയ്യാം. അതേസമയം, വിരമിക്കലിനോട് അടുക്കുന്നവര്‍ക്ക് വിപിഎഫ്, എന്‍പിഎസ്, സ്ഥിര വരുമാനം നല്‍കുന്ന നിക്ഷേപ പദ്ധതികള്‍ എന്നിവയിലൂടെ മൂലധന സംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാവുന്നതാണ്.

ശമ്പള വര്‍ധനവ് പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പുതന്നെ അധിക വരുമാനം എങ്ങനെ വിനിയോഗിക്കണം എന്ന് ആസൂത്രണം ചെയ്യുന്നത്, ജീവിതശൈലിയിലെ ചെലവുകള്‍ അനിയന്ത്രിതമായി കൂടുന്നത് തടയാനും വര്‍ധനവിന്റെ വലിയൊരു ഭാഗം ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കുന്നതിലേക്ക് മാറ്റാനും സഹായിക്കം. എട്ടാംശമ്പള കമ്മീഷന്‍ 2027 മെയ് മാസത്തോടെ തങ്ങളുടെ ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാരിന്റെ പരിശോധനയ്ക്കായി സമര്‍പ്പിക്കാനാണ് സാധ്യത.



Source link

Leave a Reply

Your email address will not be published. Required fields are marked *