Headlines

പെന്‍ഷന്‍ തുക 58000 രൂപയാകും..? എട്ടാം ശമ്പള കമ്മീഷനില്‍ ഫിറ്റ്‌മെന്റ് ഫാക്ടര്‍ ഇതാകുമോ? | Pension Hike: Central Govt Employees May Get Rs 58000 As Basic Pension If 8th CPC Consider This Fitment Factor


India

oi-Jithin TP

എട്ടാം ശമ്പള കമ്മീഷനുമായുള്ള അടുത്ത ഘട്ട ചര്‍ച്ചകള്‍ സെപ്റ്റംബര്‍ 7-ന് ചെന്നൈയില്‍ ആരംഭിക്കാനിരിക്കുകയാണ്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഈ ചര്‍ച്ചകളില്‍, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും സംഘടനകളുടെ പ്രതിനിധികളും മറ്റ് ബന്ധപ്പെട്ടവരും ശമ്പളം, പെന്‍ഷന്‍, അലവന്‍സുകള്‍ എന്നിവ പരിഷ്‌കരിക്കുന്നത് സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

കൂടാതെ, ജോലിസ്ഥലത്തെ നിയമനങ്ങളും സ്ഥലംമാറ്റങ്ങളും വേളയില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ നേരിടുന്ന തൊഴില്‍പരവും പ്രായോഗികവുമായ പ്രശ്‌നങ്ങളും ഇവര്‍ ചര്‍ച്ചാവിഷയമാക്കും. പെന്‍ഷന്‍കാരുടെ കാര്യത്തില്‍, നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം, യൂണിഫൈഡ് പെന്‍ഷന്‍ സിസ്റ്റം എന്നിവയുടെ പരിധിയിലുള്ള ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കുമായി പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കണമെന്ന് മിക്ക പ്രധാന ജീവനക്കാരുടെ സംഘടനകളും ആവശ്യപ്പെടുന്നുണ്ട്.

Pension Hike

ഒടുവില്‍ ലഭിച്ച ശമ്പളത്തിന്റെ 50 ശതമാനത്തില്‍ നിന്ന് 67 ശതമാനമായി ഒപിഎസ് പെന്‍ഷന്‍ വര്‍ധിപ്പിക്കണമെന്നാണ് ഭൂരിഭാഗം സംഘടനകളും വാദിക്കുന്നത്. എന്നാല്‍, ഏഴാം ശമ്പള കമ്മീഷന്‍ കാലയളവില്‍ നടപ്പിലാക്കിയതുപോലെ ഫിറ്റ്മെന്റ് ഫാക്ടര്‍ അടിസ്ഥാനമാക്കി പെന്‍ഷന്‍ പരിഷ്‌കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയാണെങ്കില്‍, വിവിധ ഫിറ്റ്മെന്റ് ഫാക്ടറുകള്‍ പ്രകാരം ജീവനക്കാര്‍ക്ക് പ്രതിമാസ പെന്‍ഷനില്‍ എത്രത്തോളം വര്‍ദ്ധനവ് പ്രതീക്ഷിക്കാം എന്ന് നോക്കാം.

കേന്ദ്രസര്‍ക്കാരിന്റെ പ്രധാന സമിതിയായ നാഷണല്‍ കൗണ്‍സില്‍ ഓഫ് ജോയിന്റ് കണ്‍സള്‍ട്ടേറ്റീവ് മെഷിനറി, ഓള്‍ ഇന്ത്യ എംപ്ലോയീസ് ഫെഡറേഷന്‍, ഭാരത് പെന്‍ഷനേഴ്‌സ് സമാജ് തുടങ്ങിയ സംഘടനകള്‍, വിരമിച്ച ജീവനക്കാരന്റെ പെന്‍ഷന്‍ തുക അവരുടെ അവസാന ശമ്പളത്തിന്റെ 67 ശതമാനവും, കുടുംബ പെന്‍ഷന്‍ തുക അവസാന ശമ്പളത്തിന്റെ 50 ശതമാനവും ആയിരിക്കണമെന്ന് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

എന്‍പിഎസ്, ഒപിഎസ് എന്നിവയുടെ പരിധിയില്‍ വരുന്നവര്‍ ഉള്‍പ്പെടെയുള്ള എല്ലാ സിവില്‍ പെന്‍ഷന്‍കാര്‍ക്കും വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കണമെന്ന് ഓള്‍ ഇന്ത്യ ന്യൂ പെന്‍ഷന്‍ സ്‌കീം എംപ്ലോയീസ് ഫെഡറേഷന്‍, ബിപിഎസ് തുടങ്ങിയ സംഘടനകള്‍ ആവശ്യപ്പെടുന്നു. ഏത് വര്‍ഷം വിരമിച്ചവരായാലും, ഒരു പെന്‍ഷന്‍കാരന്റെ കുറഞ്ഞ പെന്‍ഷന്‍ തുക, ആ തസ്തികയിലെ കുറഞ്ഞ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനത്തില്‍ കുറയാന്‍ പാടില്ലെന്ന് ഇവര്‍ നിര്‍ദ്ദേശിക്കുന്നു.

ഉദാഹരണത്തിന്, ഏഴാം ശമ്പള കമ്മീഷന്‍ വര്‍ഗ്ഗീകരണം അനുസരിച്ച് ലെവല്‍ 1-ല്‍ പെട്ട ഒരു ജീവനക്കാരന്റെ കാര്യമെടുത്താല്‍, ആ ലെവലിലെ കുറഞ്ഞ ശമ്പളം 18,000 രൂപയായതിനാല്‍, ഏത് വര്‍ഷം വിരമിച്ചവരായാലും അവരുടെ കുറഞ്ഞ പെന്‍ഷന്‍ 9,000 രൂപയില്‍ കുറയാന്‍ പാടില്ല. ഏഴാം ശമ്പള കമ്മീഷന്‍ പ്രകാരം, പഴയ പെന്‍ഷന്‍ പദ്ധതി അനുസരിച്ചുള്ള പെന്‍ഷന്‍ കണക്കാക്കുന്നത് അവസാനമായി ലഭിച്ച അടിസ്ഥാന ശമ്പളത്തിന്റെ 50% അല്ലെങ്കില്‍ കഴിഞ്ഞ 10 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളം (ഇവയില്‍ ഏതാണോ കൂടുതല്‍) എന്ന അടിസ്ഥാനത്തിലാണ്.

അവസാനമായി ലഭിച്ച അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനമാണ് പെന്‍ഷന്‍ എന്ന് കണക്കിലെടുക്കുമ്പോള്‍, ലെവല്‍ 4 മുതല്‍ 7 വരെയുള്ള ജീവനക്കാരുടെ പെന്‍ഷന്‍ തുകകള്‍ 12750 രൂപ, 14600 രൂപ, 17700 രൂപ, 22450 രൂപ എന്നിങ്ങനെയാണ്. ലെവല്‍ 1 മുതല്‍ 18 വരെയുള്ള പെന്‍ഷന്‍കാര്‍ക്കായി ഏഴാം ശമ്പള കമ്മീഷന്‍ പെന്‍ഷന്‍ നിശ്ചയിച്ചത്, ആറാം ശമ്പള കമ്മീഷന്‍ കാലത്തെ അടിസ്ഥാന പെന്‍ഷനെ 2.57 എന്ന ഫിറ്റ്മെന്റ് ഫാക്ടര്‍ കൊണ്ട് ഗുണിച്ചാണ്.

എട്ടാം ശമ്പള കമ്മീഷന്‍ പെന്‍ഷന്‍ കണക്കാക്കുമ്പോഴും സര്‍ക്കാര്‍ ഇതേ രീതി തന്നെ പിന്തുടരുമെന്നും, ഏഴാം ശമ്പള കമ്മീഷന്‍ പെന്‍ഷനെ ഒരു നിശ്ചിത ഫിറ്റ്മെന്റ് ഫാക്ടര്‍ കൊണ്ട് ഗുണിച്ച് എട്ടാം ശമ്പള കമ്മീഷന്‍ പെന്‍ഷന്‍ നിര്‍ണയിക്കുമെന്നുമാണ് നിഗമനം. ഇത്തവണ 2.15 ആണ് ഫിറ്റ്‌മെന്റ് ഫാക്ടര്‍ എങ്കില്‍ ഇത് അനുസരിച്ച് ലെവല്‍ 4 മുതല്‍ 7 വരെയുള്ള ജീവനക്കാരുടെ പെന്‍ഷന്‍ തുക 27413 രൂപ, 31390 രൂപ, 38055 രൂപ, 48268 രൂപ എന്നിങ്ങനെയായി ഉയരും.

ഏഴാം ശമ്പള കമ്മീഷനിലെ ഫിറ്റ്‌മെന്റ് ഫാക്ടറായ 2.57 ആണ് ഉപയോഗിക്കുന്നത് എങ്കില്‍ ഇത് യഥാക്രമം 32768 രൂപ, 37522 രൂപ, 45489 രൂപ, 57697 രൂപ എന്നിങ്ങനെയായും ഉയരും. ഫിറ്റ്മെന്റ് ഫാക്ടറിന്റെ കാര്യത്തില്‍, സര്‍ക്കാര്‍ എട്ടാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് വിജ്ഞാപനം ചെയ്യുമ്പോള്‍ മാത്രമേ അത് വ്യക്തമാകൂ.



Source link

Leave a Reply

Your email address will not be published. Required fields are marked *