Headlines

ഗണേഷ് നഗർ-മേഘ്‌വാഡി മേഖലയിലെ ഒഴിപ്പിക്കൽ നിയമാനുസൃതം; ധാരാവി പുനർവികസന പദ്ധതി അധികൃതർ | Eviction In The Ganesh Nagar Meghwadi Area Is Lawful; Dharavi Redevelopment Project Authorities


Partner Content

oi-Nidhin Illikkambath

മുംബൈ: ഗണേഷ് നഗർ-മേഘ്‌വാഡി പ്രദേശത്തെ താമസക്കാരെ മുൻകൂർ അറിയിപ്പ് നൽകാതെ ഒഴിപ്പിച്ചുവെന്ന ആരോപണം നിഷേധിച്ച് ധാരാവി പുനർവികസന പദ്ധതി അധികൃതർ. ഓഗസ്‌റ്റ് 6-ന് നടന്ന ഒഴിപ്പിക്കൽ നടപടി പൂർണമായും നിയമാനുസൃതമായ നടപടിക്രമങ്ങൾ പാലിച്ചാണ് നടത്തിയതെന്ന് അധികൃതർ പങ്കുവച്ച ഔദ്യോഗിക പ്രസ്‌താവനയിലൂടെ വ്യക്തമാക്കി. താമസക്കാർക്ക് പലതവണ അറിയിപ്പുകൾ നൽകിയെന്നും അവരുടെ പരാതികൾ കേൾക്കാൻ അവസരം നൽകിയെന്നും സ്വമേധയാ താമസസ്ഥലം ഒഴിയുന്നതിനും മതിയായ സമയം നൽകിയിരുന്നുവെന്നും അധികൃതർ അറിയിച്ചു.

ഈ വർഷം ഏപ്രിലിൽ ആറാം മേഖലയിലെ താമസക്കാർക്ക് പൊതുഅറിയിപ്പ് നൽകിയിരുന്നു. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് വാടക കരാറുകളിൽ ഏർപ്പെട്ട് താമസസ്ഥലങ്ങൾ ഒഴിയണമെന്നായിരുന്നു അറിയിപ്പ്. തുടർന്ന് ബന്ധപ്പെട്ട എല്ലാ താമസക്കാർക്കും വ്യക്തിഗതമായി താമസസ്ഥലം ഒഴിയാനുള്ള അറിയിപ്പുകളും നൽകി. അറിയിപ്പിനെതിരെ എതിർപ്പുകൾ ഉന്നയിച്ച താമസക്കാരുടെ വാദം കേൾക്കുന്നതിനായി ജൂലൈ 6-നും ജൂലൈ 13-നും പ്രത്യേക നടപടികൾ നടത്തി.

dharavi

തുടർന്ന് ജൂലൈ 28-ന് കെട്ടിടങ്ങളും കുടിലുകളും പൊളിച്ചുനീക്കാനുള്ള അറിയിപ്പുകൾ പ്രദർശിപ്പിച്ചു. നിയമപ്രകാരമുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയ ശേഷവും താമസക്കാർ പലതവണ ഒഴിയാൻ തയ്യാറാകാതിരുന്നതിനെ തുടർന്നാണ് പൊളിച്ചുനീക്കൽ നടപടി സ്വീകരിച്ചതെന്ന് ധാരാവി പുനർവികസന പദ്ധതി അധികൃതർ പറഞ്ഞു.

പ്രദേശത്ത് ഉണ്ടായിരുന്ന പതിനാറ് വീടുകളിൽ പന്ത്രണ്ടിന്റെയും താമസക്കാർ അധികൃതരുടെ നിർദ്ദേശങ്ങളും ബോധവത്കരണവും സ്വീകരിച്ച് സ്വമേധയാ താമസസ്ഥലങ്ങൾ ഒഴിഞ്ഞതായി അധികൃതർ അറിയിച്ചു. ശേഷിച്ച നാല് താമസസ്ഥലങ്ങൾ ഒഴിപ്പിക്കുന്നതിനാണ് പോലീസ് സഹായം ആവശ്യമായത്. നിയമാനുസൃതമായ നടപടിക്രമങ്ങൾ പാലിക്കണമെന്ന നിർദേശം ഈ താമസക്കാർ പലതവണ നിരസിച്ചതിനെ തുടർന്നായിരുന്നു നടപടി.

പ്രധാനപ്പെട്ട പൊതുഗതാഗത, റെയിൽവേ അടിസ്ഥാന സൗകര്യ പദ്ധതിയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ഈ താമസസ്ഥലങ്ങൾ നീക്കം ചെയ്യേണ്ടത് അനിവാര്യമായിരുന്നുവെന്നും അധികൃതർ പറഞ്ഞു. ഈ പ്രവർത്തനം പൂർത്തിയാകുന്നത് മഹിം, മാട്ടുംഗ റെയിൽവേ ഭൂമികളിൽ പുനരധിവാസ കെട്ടിടങ്ങളുടെ നിർമ്മാണം ആരംഭിക്കുന്നതിനുള്ള പ്രധാന വ്യവസ്ഥയാണെന്നും അധികൃതർ വ്യക്തമാക്കി.

ബാധിക്കപ്പെട്ട എല്ലാ കുടുംബങ്ങൾക്കും വാടകസഹായം നൽകുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി താഴത്തെ നിലയിൽ താമസിച്ചിരുന്നവർക്ക് പ്രതിമാസം 18,000 രൂപയും മുകളിലെ നിലകളിൽ താമസിച്ചിരുന്നവർക്ക് പ്രതിമാസം 15,000 രൂപയും വാടകസഹായമായി ലഭിക്കും.

ഇതിന് പുറമെ താമസം മാറ്റുന്നതിനായി ഒരുതവണ 5,000 രൂപയും ഒരു മാസത്തെ ഇടനിലക്കാരന്റെ സേവനച്ചെലവും നൽകും. സ്ഥിരമായ പുനരധിവാസം പൂർത്തിയാകുന്നതുവരെ ഓരോ വർഷവും വാടകത്തുകയിൽ അഞ്ച് ശതമാനം വർധനയും അനുവദിക്കും.

താമസക്കാരുടെ അർഹത ഇതുവരെ അന്തിമമായി തീരുമാനിച്ചിട്ടില്ലെങ്കിൽ, ബന്ധപ്പെട്ട സർക്കാർ അധികാരികൾക്ക് മുന്നിൽ ആവശ്യമായ രേഖകളും വിവരങ്ങളും നൽകി പരിശോധന പൂർത്തിയാക്കാൻ മതിയായ അവസരം നൽകും. അർഹത സംബന്ധിച്ച തീരുമാനം പിന്നീട് ഉണ്ടായാലും ഒരു വർഷത്തേക്കുള്ള വാടകസഹായം മുൻകൂറായി നൽകുമെന്നും അധികൃതർ അറിയിച്ചു.

അംഗീകരിച്ച പണമടയ്ക്കൽ രീതിപ്രകാരം വാടക കരാറിൽ ഒപ്പുവച്ചാൽ മൂന്ന് മാസത്തെ വാടകത്തുക ആദ്യം നൽകും. താമസസ്ഥലം ഒഴിഞ്ഞ് അതിന്റെ കൈവശാവകാശം അധികൃതർക്ക് കൈമാറിയ ശേഷം ബാക്കിയുള്ള ഒൻപത് മാസത്തെ വാടകത്തുക നൽകും. താമസം മാറ്റുന്നതിനുള്ള സഹായവും ഇടനിലക്കാരന്റെ സേവനച്ചെലവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ഥിരമായ പുനരധിവാസ ഭവനം ലഭിക്കുന്നതുവരെ വാടകസഹായം കുടുംബത്തലവന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകും.

നിയമപ്രകാരമുള്ള അറിയിപ്പ് ലഭിച്ചിട്ടും ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയായ ശേഷവും താമസസ്ഥലം ഒഴിയാത്തവർക്ക് നിയമപ്രകാരം ഒഴിപ്പിക്കൽ നടപടി നേരിടേണ്ടിവരുമെന്ന് ധാരാവി പുനർവികസന പദ്ധതി അധികൃതർ വ്യക്തമാക്കി. അത്തരക്കാർക്ക് ലഭിക്കേണ്ട വാടകസഹായവും മറ്റ് താമസം മാറ്റുന്നതിനുള്ള ആനുകൂല്യങ്ങളും നഷ്‌ടപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

ധാരാവി പുനർവികസന പദ്ധതിയുടെ ഭരണകാര്യ ഉദ്യോഗസ്ഥനും തഹസിൽദാറും ഒപ്പിട്ട പ്രസ്‌താവനയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പുനരധിവാസ പ്രവർത്തനങ്ങൾ സുതാര്യമായും നിയമാനുസൃതമായും മാനുഷികമായും നടപ്പാക്കുന്നതിന് അധികൃതർ പ്രതിജ്ഞാബദ്ധരാണെന്നും പ്രസ്‌താവനയിൽ പറഞ്ഞു.

അതോടൊപ്പം, പ്രധാനപ്പെട്ട പൊതുഗതാഗത-അടിസ്ഥാന സൗകര്യ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും അർഹരായ എല്ലാ താമസക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.



Source link

Leave a Reply

Your email address will not be published. Required fields are marked *