Headlines

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഉടൻ; മലയാളം തിളങ്ങുമോ? | സിനിമാ വാർത്ത


Last Updated:

മലയാളി സംവിധായകൻ ജയരാജിന്റെ നേതൃത്വത്തിലുള്ള 11 അംഗ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം
72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ അല്പസമയത്തിനുള്ളിൽ ന്യൂഡൽഹിയിൽ പ്രഖ്യാപിക്കും. 2024 ജനുവരി 1 മുതൽ ഡിസംബർ 31 വരെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) സർട്ടിഫിക്കറ്റ് നേടിയ ചിത്രങ്ങളാണ് ഇത്തവണ പുരസ്‌കാരത്തിനായി പരിഗണിച്ചിട്ടുള്ളത്. മലയാളി സംവിധായകൻ ജയരാജിന്റെ നേതൃത്വത്തിലുള്ള 11 അംഗ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.

2024 ഇന്ത്യൻ സിനിമയ്ക്ക് ശ്രദ്ധേയമായ വർഷമായിരുന്നു. പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’, കിരൺ റാവുവിന്റെ ‘ലാപത ലേഡീസ്’ എന്നീ ചിത്രങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ അംഗീകാരം നേടി. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭ്രമയുഗ’ത്തിലെ മമ്മൂട്ടിയുടെ പ്രകടനം നിരൂപകപ്രശംസയും പ്രേക്ഷകസ്വീകാര്യതയും നേടി. ‘പുഷ്പ 2: ദി റൂൾ’ എന്ന ചിത്രത്തിലൂടെ അല്ലു അർജുൻ വീണ്ടും ‘പുഷ്പ രാജ്’ ആയി എത്തിയപ്പോൾ ചിത്രം രാജ്യവ്യാപകമായി വൻ ബോക്‌സ് ഓഫീസ് വിജയമായി. ‘പുഷ്പ: ദി റൈസ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് അല്ലു അർജുൻ നേരത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.

ബ്ലെസി സംവിധാനം ചെയ്ത ‘ആടുജീവിതം’ എന്ന ചിത്രത്തിനായി പൃഥ്വിരാജ് സുകുമാരൻ നടത്തിയ ശാരീരിക പരിവർത്തനം സിനിമാലോകത്ത് ഏറെ ചർച്ചയായി. കബീർ ഖാൻ സംവിധാനം ചെയ്ത ‘ചന്ദു ചാമ്പ്യൻ’ എന്ന ചിത്രത്തിൽ കാർത്തിക് ആര്യൻ നടത്തിയ പ്രകടനവും നിരൂപകരുടെ പ്രശംസ നേടി.

‘ആർട്ടിക്കിൾ 370’യിലെ യാമി ഗൗതം, ‘സ്ത്രീ 2’യിലെ ശ്രദ്ധ കപൂർ, ‘ജിഗ്ര’യിലെ ആലിയ ഭട്ട് എന്നിവരുടെ പ്രകടനങ്ങളും ശ്രദ്ധേയമായി. റിലീസ് സമയത്ത് ‘ജിഗ്ര’യ്ക്ക് പ്രതീക്ഷിച്ച വാണിജ്യവിജയം നേടാനായില്ലെങ്കിലും ആലിയയുടെ അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ‘അമരൻ’ എന്ന ചിത്രത്തിലെ സായ് പല്ലവിയുടെയും ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’, ‘ഗേൾസ് വിൽ ബി ഗേൾസ്’ എന്നീ ചിത്രങ്ങളിലെ കനി കുസൃതിയുടെയും പ്രകടനങ്ങളും പുരസ്‌കാര ചർച്ചകളിൽ ഇടംപിടിച്ചു.

വാണിജ്യവിജയത്തിന്റെ കാര്യത്തിൽ ‘മഞ്ഞുമ്മൽ ബോയ്സ്’, ‘പ്രേമലു’, ‘ഹനുമാൻ’ തുടങ്ങിയ ചിത്രങ്ങൾ അപ്രതീക്ഷിത മുന്നേറ്റമാണ് നടത്തിയത്. വൻ സ്റ്റുഡിയോകളുടെ പിന്തുണയില്ലാതെയും ഈ ചിത്രങ്ങൾ രാജ്യത്തുടനീളമുള്ള പ്രേക്ഷകരെ തിയേറ്ററുകളിലെത്തിച്ചു.

അതേസമയം, ‘മെയ്യഴകൻ’, ‘കൊട്ടുകളി’, ‘ആവേശം’, ‘കിഷ്കിന്ധാ കാണ്ഡം’, ‘വാഴ’ എന്നീ ചിത്രങ്ങൾ മികച്ച അഭിപ്രായപ്രചാരണത്തിന്റെ കരുത്തിൽ പ്രേക്ഷകശ്രദ്ധ നേടി. ‘മാർക്കോ’, ‘കിൽ’, ‘മഡ്ഗാവ് എക്സ്പ്രസ്’, ‘ശൈത്താൻ’, ‘സ്വാതന്ത്ര്യ വീർ സവർക്കർ’ തുടങ്ങിയ ചിത്രങ്ങളും അതിന്റെതായ വിഭാഗത്തിൽ ശ്രദ്ധേയ സ്വീകാര്യത നേടി.



Source link

Leave a Reply

Your email address will not be published. Required fields are marked *