“പരമ്പരാഗത ചടങ്ങുകൾ വേണ്ടെന്നു വയ്ക്കാൻ ആമിറും ഗൗരിയും ചേർന്നെടുത്ത തീരുമാനമാണ്. വിവാഹം ആമിറിന്റെ വീട്ടിൽ നടന്നു. സംഗീത് ഉൾപ്പെടെയുള്ള പരിപാടികൾ എന്തുകൊണ്ടില്ല എന്ന് പലരും ആരാഞ്ഞു. എല്ലാവരും ഒന്നിച്ചിരിക്കുകയും, സംസാരിക്കുകയും, പൊട്ടിച്ചിരിക്കുകയും മാത്രമായിരുന്നു ഞങ്ങൾ ലക്ഷ്യമിട്ടത്. രണ്ടു ദിവസത്തെ വിവാഹം എന്നതിൽ ആദ്യ ദിവസത്തെ സായാഹ്നത്തിൽ ഞങ്ങൾ കുടുംബങ്ങളെ ഒന്നിച്ചു കൊണ്ടുവരികയായിരുന്നു ചെയ്തത്. കൂട്ടുകാർ ഉച്ചയൂണിന് എങ്ങനെ ഒത്തുകൂടുമോ, അതുപോലെ ഞങ്ങൾ വേണ്ടപ്പെട്ടവരെ എല്ലാം ഒന്നിച്ചുകൊണ്ടുവന്ന പരിപാടിയായിരുന്നു. ഗൗരിയുടെ കുടുംബവും അവിടെയുണ്ടായിരുന്നു,” അമിൻ പറഞ്ഞു
