Headlines

ജയ്പൂരില്‍ സിജെപിയുടെ സ്‌കൂള്‍ സന്ദര്‍ശനത്തിനിടെ സംഘര്‍ഷം; ആക്രമിച്ചത് ബിജെപിയുടെ ഗുണ്ടകളെന്ന് സിജെപി | CJP Campaign: Clashes Over School Inspection in Jaipur, CJP Blames BJP Goons, Check Full Details Inside


India

oi-Jithin TP

ജയ്പൂരിലെ ഒരു സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലേക്ക് സിജെപി പ്രവര്‍ത്തകര്‍ നടത്തിയ സന്ദര്‍ശനത്തിനിടെ സംഘര്‍ഷം. രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിക്കാന്‍ ആഗസ്റ്റ് 15 മുതല്‍ സിജെപി രാജ്യത്തുടനീളം ക്യാംപെയ്ന്‍ ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് സിജെപി സഹ-കണ്‍വീനര്‍ അശുതോഷ് റാങ്കയും സംഘവും ജയ്പൂരിലെ ഒരു സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലേക്ക് എത്തിയത്.

സന്ദര്‍ശനത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ എത്തി സിജെപി പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. സര്‍ക്കാര്‍ സ്‌കൂളിലെ സാഹചര്യങ്ങളും അവിടെയുള്ള ക്രമീകരണങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി സിജെപി പ്രവര്‍ത്തകര്‍ രാംപുര-കണ്‍വര്‍പുര ഗ്രാമത്തില്‍ എത്തിയിരുന്നു. എന്നാല്‍, സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് നാട്ടുകാര്‍ സ്‌കൂളിന് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.

CJP Campaign

എന്നാല്‍, സന്ദര്‍ശനത്തെ എതിര്‍ത്തവര്‍ പ്രദേശവാസികളാണെന്ന വാദം റാങ്ക തള്ളിക്കളഞ്ഞു; സര്‍ക്കാര്‍ സ്‌കൂളുകള്‍ പരിശോധിക്കാനുള്ള സിജെപിയുടെ ശ്രമങ്ങള്‍ തടസപ്പെടുത്താന്‍ ബിജെപി ഗുണ്ടകളെ അയച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.

‘ഇന്നത്തെ സംഭവത്തിന് ഗ്രാമീണരെ കുറ്റപ്പെടുത്തരുതെന്ന് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. അക്രമം പ്രേരിപ്പിക്കാനായി പുറത്തുനിന്നുള്ളവരെ അയക്കുകയായിരുന്നു. സ്‌കൂള്‍ സന്ദര്‍ശിക്കാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടത് ഗ്രാമീണര്‍ തന്നെയാണ്,’ എന്ന് അദ്ദേഹം കുറിച്ചു. പ്രാദേശിക ബിജെപി കൗണ്‍സിലര്‍ ചില ഗുണ്ടകള്‍ക്ക് പണം വിതരണം ചെയ്യുന്നത് കണ്ടതായി തനിക്ക് വിവരം ലഭിച്ചിട്ടുണ്ട്,’ അദ്ദേഹം ആരോപിച്ചു.

ബാഗ്രു നിയമസഭാ മണ്ഡലത്തിലെ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ സന്ദര്‍ശിക്കാനായി ഇന്ന് രാവിലെ രാജസ്ഥാനിലെ രാംപുര കന്‍വാര്‍പുര ഗ്രാമത്തിന് സമീപം എത്തിയതായിരുന്നു സിജെപി സംഘം. എന്നാല്‍ യാത്രാമധ്യേ ഒരു സംഘം ആളുകള്‍ അദ്ദേഹത്തെയും സംഘത്തെയും ആക്രമിച്ചു. ‘അവര്‍ ഞങ്ങളെ ആക്രമിക്കുകയും ഞങ്ങളുടെ ഒരു വോളന്റിയറുടെ കൈ ഒടിക്കുകയും ചെയ്തു,’ റാങ്ക പറഞ്ഞു.

ഒരു സംഘം ആളുകള്‍ ആക്രമിക്കുകയും കല്ലെറിയുകയും കാറിന്റെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തതായി ആരോപിച്ച് അദ്ദേഹം എക്‌സില്‍ ഒരു വീഡിയോ ദൃശ്യവും പങ്കുവെച്ചു. ‘വസ്ത്രങ്ങള്‍ കീറിപ്പോയി. സംഘത്തെ ആക്രമിക്കാന്‍ ട്യൂബുകളിലേക്ക് കല്ലുകള്‍ എറിഞ്ഞു. എന്റെ വസ്ത്രങ്ങളും കീറി,’ എന്ന് അദ്ദേഹം കുറിച്ചു. സംസ്ഥാനത്തെ സ്‌കൂളുകളുടെ ശോചനീയാവസ്ഥയ്ക്ക് രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി മദന്‍ ദിലാവറിനെയും അദ്ദേഹം കുറ്റപ്പെടുത്തി.

സിജെപി സംഘം സന്ദര്‍ശിക്കാന്‍ പോയിരുന്ന സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത് ഒരു എരുമത്തൊഴുത്തിലായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു. ജയ്പൂരില്‍ അരങ്ങേറിയ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്. ഇതില്‍ ഒരു വശത്ത് നിന്ന് സിജെപി സംഘവും മറുവശത്ത് നിന്ന് മറ്റൊരു കൂട്ടരും വരുന്നതായി കാണാം. ബാഗ്രു ഗ്രാമം സന്ദര്‍ശിക്കാന്‍ ശ്രമിച്ച സിജെപി സംഘത്തെ ഒരു കൂട്ടം ആളുകള്‍ ഓടിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

നീറ്റ്-യുജി പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയ്ക്കെതിരായ വമ്പന്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ സിജെപി, അടുത്തിടെ ‘സ്‌കൂള്‍ ഠീക് കരോ’ (സ്‌കൂള്‍ നന്നാക്കൂ) എന്ന പേരില്‍ മറ്റൊരു പ്രചാരണം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി, സംഘടനയുടെ സ്ഥാപകന്‍ അഭിജീത് ദിപ്‌കെയും മറ്റ് പ്രമുഖ അംഗങ്ങളും വിവിധ സര്‍ക്കാര്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് അവിടുത്തെ അവസ്ഥ പരിശോധിച്ച് വരികയാണ്.



Source link

Leave a Reply

Your email address will not be published. Required fields are marked *