Headlines

ഇറാന്‍ ഇനി സൗദിയെ തൊടില്ല; സൗദിക്ക് 5 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ബോംബുകള്‍ നല്‍കി യുഎസ് | Saudi Arabia vs Iran: US Supplies Bombs Worth 5 Billion Dollar to Saudi Arabia, What It Means For Iran?


Gulf

oi-Jithin TP

ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ യുദ്ധത്തിനിടെ പലതവണ ആക്രമണങ്ങള്‍ക്ക് വിധേയമായ സൗദി അറേബ്യയ്ക്ക് 5 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ബോംബുകള്‍, ഗൈഡന്‍സ് കിറ്റുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ വില്‍ക്കുന്നതിന് അമേരിക്ക അനുമതി നല്‍കി. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആണ് ഇത് സംബന്ധിച്ച അനുമതി കഴിഞ്ഞ ദിവസം നല്‍കിയത്.

‘നിലവിലുള്ളതും ഭാവിയിലുള്ളതുമായ പ്രാദേശിക ഭീഷണികളെ നേരിടാന്‍ സൗദി അറേബ്യയുടെ വ്യോമ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും, രാജ്യത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്താനും, യുഎസ് സേനയും ഗള്‍ഫ് മേഖലയിലെ മറ്റ് പങ്കാളികളും ഉപയോഗിക്കുന്ന സംവിധാനങ്ങളുമായുള്ള പ്രവര്‍ത്തന ഏകോപനം മെച്ചപ്പെടുത്താനും ഈ വില്‍പ്പന സഹായിക്കും,’ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ അറിയിച്ചു.

Saudi Arabia vs Iran

‘നാറ്റോയില്‍ അംഗമല്ലാത്ത ഒരു പ്രധാന സഖ്യരാജ്യത്തിന്റെ സുരക്ഷ മെച്ചപ്പെടുത്തുന്നതിലൂടെ അമേരിക്കയുടെ വിദേശനയ ലക്ഷ്യങ്ങളെയും ദേശീയ സുരക്ഷാ ലക്ഷ്യങ്ങളെയും ഈ വില്‍പ്പന പിന്തുണയ്ക്കും’ എന്ന് വകുപ്പ് അറിയിച്ചു. ഈ വര്‍ഷം ആദ്യം അമേരിക്കയും ഇസ്രായേലും ഇറാനെതിരെ യുദ്ധം ആരംഭിച്ചതുമുതല്‍, ഇറാനിയന്‍ സേനയും യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരും സൗദി അറേബ്യയ്ക്കുനേരെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിവരികയാണ്.

റിയാദിന് ബോംബുകള്‍ വില്‍ക്കാനുള്ള നിര്‍ദ്ദേശത്തെക്കുറിച്ച് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് യുഎസ് നിയമനിര്‍മ്മാതാക്കളുടെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്. അതിനിടെ അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള ആണവ കരാര്‍, 10 മുതല്‍ 15 വര്‍ഷത്തിനുള്ളില്‍ ആണവായുധം സ്വന്തമാക്കുന്നതിലേക്കുള്ള പാതയിലേക്ക് സൗദിയെ നയിച്ചേക്കാമെന്ന് യുഎസ് ജനപ്രതിനിധി സഭാംഗം ബ്രാഡ് ഷെര്‍മാന്‍ പറഞ്ഞു.

കഴിഞ്ഞ മാസം ട്രംപ് ഭരണകൂടം കരാര്‍ കോണ്‍ഗ്രസിന് സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് അത് പരിശോധിച്ച ഷെര്‍മാന്‍, ഈ കരാറിനെതിരെ രംഗത്തുവന്ന കോണ്‍ഗ്രസ് അംഗങ്ങളില്‍ ഒരാളാണ്. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ പരിശോധനകളില്ലാതെ തന്നെ യുറേനിയം സമ്പുഷ്ടീകരണവും പുനഃസംസ്‌കരണവും ഈ കരാര്‍ വ്യക്തമായി വിഭാവനം ചെയ്യുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ആ കാഴ്ചപ്പാടില്‍ നിന്ന് നോക്കുമ്പോള്‍, ഇത് 2015ലെ ഇറാന്‍ ആണവ കരാറിനേക്കാള്‍ മോശമാണ് എന്നും ഷെര്‍മാന്‍ പറഞ്ഞു. ജൂലൈയില്‍ സൗദിയുമായി കരാറില്‍ ഒപ്പുവെച്ച ഭരണകൂടം, നിയമപ്രകാരം ഓഗസ്റ്റ് 24-ലെ കത്തിലൂടെ അത് കോണ്‍ഗ്രസിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

‘അമേരിക്കയില്‍ തന്നെ രൂപകല്‍പ്പന ചെയ്ത ലോകത്തിലെ ഏറ്റവും മികച്ച ആണവ സാങ്കേതികവിദ്യയും ശാസ്ത്രജ്ഞരെയും ആശ്രയിക്കുമ്പോള്‍ തന്നെ, ആണവ സുരക്ഷയുടെയും ആണവായുധ വ്യാപന നിയന്ത്രണത്തിന്റെയും ഏറ്റവും ഉയര്‍ന്ന മാനദണ്ഡങ്ങള്‍ ഈ കരാറുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നു,’ എന്ന് കരാര്‍ ഒപ്പിടുന്ന വേളയില്‍ യുഎസ് ഊര്‍ജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് പറഞ്ഞിരുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *