Headlines

ബെംഗളൂരു സിറ്റിയില്‍ ഇലക്ട്രിക് ബസുകള്‍ മാത്രം!? 4,500 ഇലക്ട്രിക് ബസുകള്‍ കൂടി വാങ്ങാന്‍ അനുമതി | Bengaluru Road: DK Shivkumar Cabinet Clears 4,500 New Electric Buses for Bengaluru, Check Details Inside


India

oi-Jithin TP

ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനിലേക്ക് 4,500 പുതിയ ഇലക്ട്രിക് ബസുകള്‍ കൂടി ഉള്‍പ്പെടുത്താന്‍ കര്‍ണാടക മന്ത്രിസഭ അനുമതി നല്‍കി. സംസ്ഥാന ഗതാഗത വകുപ്പിന്റെ ചരിത്രത്തില്‍ ഇത്രയധികം ഇലക്ട്രിക് ബസുകള്‍ ഒരേസമയം നിരത്തിലിറക്കുന്നത് ഇതാദ്യമായാണ്. മുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.

കേന്ദ്ര സര്‍ക്കാരിന്റെ പിഎം ഇ-ഡ്രൈവ് പദ്ധതിക്ക് കീഴിലാണ് ബസുകള്‍ വാങ്ങുന്നത്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രതിവര്‍ഷം ഏകദേശം 600 കോടി രൂപ ചെലവഴിക്കേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നു. 20 വര്‍ഷത്തിനുള്ളില്‍ ആകെ 12,000 കോടി രൂപയോളം ചെലവ് വരുമെന്നാണ് കണക്കാക്കുന്നതെന്ന് ഗതാഗത മന്ത്രി ബൈരതി സുരേഷ് പറഞ്ഞു. 12 മീറ്റര്‍ നീളമുള്ള 3,800 ബസുകളും 9 മീറ്റര്‍ നീളമുള്ള 900 ബസുകളും ആണ് വാങ്ങിക്കുന്നത്.

Bengaluru Road

ഇതില്‍ 400-ഓളം ബസുകള്‍ എയര്‍കണ്ടീഷന്‍ഡ് ആയിരിക്കും. ബസ് നിര്‍മ്മാതാക്കള്‍ ഘട്ടംഘട്ടമായി വാഹനങ്ങള്‍ നിര്‍മ്മിച്ച് കൈമാറുകയും, തുടര്‍ന്ന് അവ ബെംഗളൂരുവിലുടനീളം പൊതുഗതാഗത സേവനത്തിനായി ക്രമേണ നിരത്തിലിറക്കുകയും ചെയ്യും. ഇലക്ട്രിക് ബസുകള്‍ വരുന്നതോടെ വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം കുറയ്ക്കാനും നഗരത്തിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

പരിസ്ഥിതിക്ക് അനുയോജ്യമായതും സുസ്ഥിരവുമായ പൊതുഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഈ നടപടിയെന്ന് സുരേഷ് പറഞ്ഞു. ഇതുപ്രകാരം, വിവിധ ബസ് നിര്‍മ്മാതാക്കള്‍ വഴി ഇലക്ട്രിക് ബസുകള്‍ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സൗകര്യമൊരുക്കും. അതേസമയം, കിലോമീറ്ററിന് നിശ്ചിത നിരക്ക് എന്ന അടിസ്ഥാനത്തില്‍ ബിഎംടിസി ഓപ്പറേറ്റര്‍മാര്‍ക്ക് പണം നല്‍കും.

സംസ്ഥാനത്തുടനീളം പുതിയ ബസ് ഡിപ്പോകള്‍ നിര്‍മ്മിക്കാനും നിലവിലുള്ള ബസ് സ്റ്റാന്‍ഡുകള്‍ നവീകരിക്കാനും സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ഇതിനായി കേന്ദ്രത്തില്‍ നിന്ന് 2,000 കോടി രൂപ വായ്പ എടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി സുരേഷ് അറിയിച്ചു. അതിനിടെ, സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ശക്തി പദ്ധതി പ്രകാരം, പ്രാഥമിക ഘട്ടത്തില്‍ ഒരു കോടിയിലധികം സ്ത്രീകള്‍ക്ക് സൗജന്യ സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്യും.

250 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ നടപടി ഉടന്‍ ആരംഭിക്കാനാണ് സാധ്യത. പ്രവര്‍ത്തനച്ചെലവ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബസ് നിരക്ക് പരിഷ്‌കരിക്കുന്നത് പരിഗണിക്കാമെന്നും സുരേഷ് സൂചിപ്പിച്ചു. കഴിഞ്ഞ എട്ട് മാസത്തിനിടെ ഇന്ധനവുമായി ബന്ധപ്പെട്ട ചെലവുകളിലുണ്ടായ വര്‍ധന കാരണം സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള നാല് ഗതാഗത കോര്‍പ്പറേഷനുകള്‍ക്കും ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി അദ്ദേഹം പറഞ്ഞു.

വിരമിച്ച മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ അതുല്‍ തിവാരിയുടെ നേതൃത്വത്തിലുള്ള സമിതി നിരക്ക് പരിഷ്‌കരണം സംബന്ധിച്ച വിഷയം പരിശോധിച്ചുവരികയാണെന്നും, ഉടന്‍ തന്നെ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. ‘വരള്‍ച്ചാ സാഹചര്യം കൂടി കണക്കിലെടുത്ത്, സാധാരണക്കാര്‍ക്ക് വലിയ ബാധ്യതയുണ്ടാക്കാത്ത വിധം നിരക്ക് പരിഷ്‌കരണം വളരെ കുറഞ്ഞ തോതിലേ ഉണ്ടാകൂ,’ സുരേഷ് പറഞ്ഞു.



Source link

Leave a Reply

Your email address will not be published. Required fields are marked *