Headlines

Jana Nayagan | ജനനായകൻ ചോർച്ചയ്ക്ക് പിന്നിലെ ‘ബുദ്ധികേന്ദ്രം’ ഇനി അഴിക്കുള്ളിൽ | സിനിമാ വാർത്ത


ഇതിന് പുറമേ, കേസുമായി ബന്ധപ്പെട്ട മറ്റൊരാളെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. പൈറസി നെറ്റ്‌വർക്കുമായി ബന്ധമുള്ള വ്യക്തിയെയാണ് സൈബർ ക്രൈം യൂണിറ്റ് അടുത്തിടെ അറസ്റ്റ് ചെയ്തതെന്നും റിപ്പോർട്ടിലുണ്ട്.

ഇതോടെ, കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 19 ആയി ഉയർന്നു.

ഈ കേസുമായി ബന്ധപ്പെട്ട് ഉമാ ശങ്കർ എന്ന ഫ്രീലാൻസ് എഡിറ്ററെയും മുൻപ് അറസ്റ്റ് ചെയ്തിരുന്നു. എഡിറ്റിംഗ് സ്റ്റുഡിയോയിൽ പ്രവർത്തിക്കുന്നതിനിടെ, മറ്റൊരു സിനിമയുടെ ജോലിയിൽ ഏർപ്പെട്ടിരുന്ന ഫ്രീലാൻസ് അസിസ്റ്റന്റ് എഡിറ്റർ വഴി ‘ജനനായകൻ’ ചിത്രത്തിന്റെ ഫൂട്ടേജിലേക്ക് അനധികൃതമായി കൈകടത്തിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഈ ഫ്രീലാൻസർ ചിത്രത്തിന്റെ ഫൂട്ടേജ് പകർത്തി, അതിനെ പൂർണ്ണ പതിപ്പായി പ്രോസസ്സ് ചെയ്ത് മറ്റ് വ്യക്തികളുമായി പങ്കിട്ടതായും സംശയിക്കുന്നു. തുടർന്ന് ഇത് സോഷ്യൽ മീഡിയയിൽ വേഗത്തിൽ പ്രചരിക്കുകയും പൈറസി വെബ്‌സൈറ്റുകളിലേക്ക് എത്തിച്ചേർന്നതായും റിപ്പോർട്ടുകൾ പറയുന്നു.

ഈ എഡിറ്റർക്കെതിരെ ബിഎൻഎസ് സെക്ഷൻ 61(2), 306, 316(2), 318(4), ഐടി ആക്ടിലെ സെക്ഷൻ 43, ഐടി (ഭേദഗതി) നിയമത്തിലെ സെക്ഷൻ 66, 66B, 66C, 66D, പകർപ്പവകാശ നിയമത്തിലെ സെക്ഷൻ 51, 63(a), 65, കൂടാതെ പകർപ്പവകാശ (ഭേദഗതി) നിയമത്തിലെ സെക്ഷൻ 65A, 65B എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്.

ഇതിനു പുറമേ, മദ്രാസ് ഹൈക്കോടതി അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതായും റിപ്പോർട്ടുകളുണ്ട്.

ദളപതി വിജയ് നായകനായ അവസാന ചിത്രമായ ജനനായകന്റെ ദൃശ്യങ്ങൾ ഏപ്രിൽ 9ന് ഓൺലൈനിലൂടെ ചോർന്നിരുന്നു. സംഭവത്തിന് പിന്നാലെ ചിത്രത്തിന്റെ നിർമ്മാതാക്കൾ കുറ്റക്കാർക്കെതിരെ നിയമനടപടികൾ ആരംഭിച്ചു.

നിർമാണ കമ്പനിയായ കെവിഎൻ പ്രൊഡക്ഷൻസ് എൽഎൽപിയെ പ്രതിനിധീകരിക്കുന്ന നിയമസംഘം, സിനിമയുമായി ബന്ധപ്പെട്ട് ചോർന്ന ഏതെങ്കിലും ഉള്ളടക്കം—ദൃശ്യങ്ങൾ, ചിത്രങ്ങൾ, ക്ലിപ്പുകൾ അല്ലെങ്കിൽ സിനിമയുടെ പൂർണ പതിപ്പ് ഉൾപ്പെടെ—പ്രചരിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി പൊതുനോട്ടീസ് പുറത്തിറക്കി.

സംഭവത്തിൽ കടുത്ത ആശങ്കയും ഞെട്ടലും രേഖപ്പെടുത്തിയ നിർമാണസംഘം, ചോർന്ന ഉള്ളടക്കം ഏതെങ്കിലും ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ഡൗൺലോഡ് ചെയ്യുകയോ പങ്കുവെക്കുകയോ പുനഃപ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി.

Summary: The alleged mastermind behind the illegal online leak of the film Jana Nayagan has been arrested, according to reports. The suspect, who had been absconding for some time, was taken into custody by the Cyber Crime Unit in Chennai on June 10, 2026. In a related development, another individual has also been detained in connection with the case, according to a report by India Today. The report further states that the Cyber Crime Unit recently arrested a person believed to be associated with the piracy network involved in the unauthorised circulation of the film’s content. With these arrests, the investigation into the Jana Nayagan piracy case has gathered significant momentum



Source link

Leave a Reply

Your email address will not be published. Required fields are marked *