ശമ്പള ചർച്ചയ്ക്കിടയിൽ ഒരക്ഷരം പോലും മിണ്ടാതിരുന്നുകൊണ്ടാണ് കൂടുതൽ ഉയർന്ന പാക്കേജ് നൽകാൻ യുവാവ് റിക്രൂട്ടറെ നിർബന്ധിതനാക്കിയത്.
ഏതൊരു തൊഴിൽ അഭിമുഖത്തിന്റെയും ഏറ്റവും സമ്മർദ്ദം നിറഞ്ഞ ഭാഗമാണ് ശമ്പളത്തെ’ഒരക്ഷരം മിണ്ടിയില്ല, ശമ്പളം കുത്തനെ കൂടി’; അഭിമുഖത്തിൽ യുവാവ് പ്രയോഗിച്ച ‘സൈലൻസ്’ തന്ത്രംക്കുറിച്ചുള്ള ച’ഒരക്ഷരം മിണ്ടിയില്ല, ശമ്പളം കുത്തനെ കൂടി’; അഭിമുഖത്തിൽ യുവാവ് പ്രയോഗിച്ച ‘സൈലൻസ്’ തന്ത്രംർച്ചകൾ. സാങ്കേതികവും വ്യക്തിഗതവുമായ റൗണ്ടുകൾ മികച്ച രീതിയിൽ വിജയിച്ചിട്ടും, പല ഉദ്യോഗാർത്ഥികൾക്കും വിലപേശലിലുള്ള വൈദഗ്ധ്യക്കുറവ് കാരണം ശമ്പള ചർച്ചകളിൽ നിരാശയോടെ മടങ്ങേണ്ടി വരാറുണ്ട്.
എന്നാൽ, അടുത്തിടെ ഒരു ഉദ്യോഗാർത്ഥി കൂടുതൽ മികച്ച ശമ്പളം നേടിയെടുക്കാൻ പ്രയോഗിച്ച വിചിത്രവും എന്നാൽ വളരെ ഫലപ്രദവുമായ ഒരു തന്ത്രം വെളിപ്പെടുത്തിയത് സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ശമ്പള ചർച്ചയ്ക്കിടയിൽ ഒരക്ഷരം പോലും മിണ്ടാതിരുന്നുകൊണ്ടാണ് കൂടുതൽ ഉയർന്ന പാക്കേജ് നൽകാൻ അദ്ദേഹം റിക്രൂട്ടറെ നിർബന്ധിതനാക്കിയത്.
ഏതാണ്ട് ആറാഴ്ചയോളം നീണ്ടുനിന്ന കഠിനമായ പ്രക്രിയയ്ക്കും നാല് റൗണ്ട് അഭിമുഖങ്ങൾക്കും ശേഷമാണ് താൻ ശമ്പള ചർച്ചകളുടെ ഘട്ടത്തിലേക്ക് എത്തിയതെന്ന് ഉദ്യോഗാർത്ഥി വിശദീകരിക്കുന്നു. റിക്രൂട്ടറുമായുള്ള അവസാന ഫോൺ കോളിലേക്ക് എത്തിയപ്പോഴേക്കും താൻ പൂർണ്ണമായും തളർന്നിരുന്നുവെന്നും തുക എത്രയെന്ന് അറിയാൻ മാത്രമാണ് താൻ ആഗ്രഹിച്ചിരുന്നതെന്നും റെഡ്ഡിറ്റ് (Reddit) പോസ്റ്റിൽ അദ്ദേഹം കുറിച്ചു. എന്നാൽ അവൾ ഓഫർ ചെയ്ത തുക വളരെ കുറവായിരുന്നു. ആദ്യത്തെ ഫോൺ കോളിൽ സംസാരിച്ച തുകയേക്കാൾ 15 ശതമാനത്തോളം കുറഞ്ഞ തുകയാണ് അവർ വാഗ്ദാനം ചെയ്തത്.
ഈയൊരു ഘട്ടത്തിലാണ് ഭൂരിഭാഗം ഉദ്യോഗാർത്ഥികളും പരിഭ്രാന്തരാകുന്നതെന്നും തങ്ങൾക്ക് എന്തുകൊണ്ട് കൂടുതൽ ശമ്പളം ലഭിക്കണം എന്ന് ന്യായീകരിക്കാൻ തുടങ്ങുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, അവിടെ വ്യത്യസ്തമായി ഒന്നും മിണ്ടാതെ ഇരിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. ഫോണിന്റെ മറുതലയ്ക്കൽ ഏതാണ്ട് മുപ്പത് സെക്കൻഡോളം പൂർണ്ണമായ നിശബ്ദതയായിരുന്നു. മറുതലയ്ക്കൽ നിന്നയാളുടെ ശ്വാസമെടുക്കുന്ന ശബ്ദം പോലും കേൾക്കാമായിരുന്നുവെന്നും തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും അസ്വസ്ഥത നിറഞ്ഞ അര മിനിറ്റായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.
ഒടുവിൽ റിക്രൂട്ടറുടെ നിയന്ത്രണമാണ് ആദ്യം നഷ്ടപ്പെട്ടത്. ബഡ്ജറ്റ് വളരെ കുറവാണെന്നും കമ്പനിയിൽ മറ്റ് മികച്ച ആനുകൂല്യങ്ങൾ ഉണ്ടെന്നുമൊക്കെ അവർ വേഗത്തിൽ പറഞ്ഞു തുടങ്ങി. എന്നാൽ താൻ എന്നിട്ടും പ്രതികരിക്കാതിരുന്നപ്പോൾ അവർ സ്വയം സംസാരം നിർത്തി. നിശബ്ദത നീണ്ടതോടെ, അടിസ്ഥാന ശമ്പളത്തിൽ എന്തെങ്കിലും മാറ്റം വരുത്താൻ സാധിക്കുമോ എന്ന് ഹയറിംഗ് മാനേജറോട് ചോദിക്കാമെന്ന് റിക്രൂട്ടർ പറഞ്ഞു.
പത്ത് മിനിറ്റിന് ശേഷം അവർ വീണ്ടും വിളിച്ചു. ഇത്തവണ അധികമായി 12,000 ഡോളറും (ഏകദേശം 10 ലക്ഷം രൂപ) ഒരു സൈനിംഗ് ബോണസും അവർ വാഗ്ദാനം ചെയ്തു. താൻ സംസാരിക്കുന്നത് നിർത്തിയ നിമിഷം പണം എവിടെ നിന്നോ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടതുപോലെയാണ് തോന്നിയതെന്ന് ഉദ്യോഗാർത്ഥി വ്യക്തമാക്കുന്നു. മികച്ചതും മാന്യവുമായ ഒരു ഓഫറുമായി മുന്നോട്ട് പോകാൻ അഭിമുഖത്തിന്റെ അവസാന ഘട്ടങ്ങളിൽ മറ്റ് ഉദ്യോഗാർത്ഥികളും ഇതേ തന്ത്രം ഉപയോഗിക്കണമെന്ന് അദ്ദേഹം നിർദ്ദേശിക്കുന്നു.
നിങ്ങൾ ഒരക്ഷരം മിണ്ടാതിരിക്കുക, അപ്പോൾ നിങ്ങളുടെ ശമ്പളത്തിൽ നിന്ന് കുറച്ച് പണം ലാഭിക്കാൻ നോക്കിയാൽ ഒരു മാസത്തെ അവരുടെ അധ്വാനമാണ് നഷ്ടപ്പെടാൻ പോകുന്നതെന്ന് അവർക്ക് മനസ്സിലാകും. ഇതൊരു മൈൻഡ് ഗെയിം ആണ്, ഇതിൽ ആദ്യം സംസാരിക്കുന്നയാൾ സാധാരണയായി പരാജയപ്പെടും.
ഈ പോസ്റ്റിന് 12,000-ത്തിലധികം ലൈക്കുകൾ ലഭിച്ചുകഴിഞ്ഞു. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഈ തന്ത്രത്തിന്റെ ഗുണദോഷങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ട്. റിക്രൂട്ടർ സംസാരം നിർത്തിയില്ലെങ്കിലോ, ‘ഹലോ ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ, ഈ ഓഫറിനെക്കുറിച്ച് എന്താണ് അഭിപ്രായം’ എന്ന് അവർ ചോദിച്ചാൽ എന്ത് ചെയ്യും, ഇത് നിങ്ങൾക്ക് വിജയിച്ചു എന്നത് ശരിയാണെങ്കിലും ആത്മവിശ്വാസമുള്ള ഒരു റിക്രൂട്ടറുടെ മുന്നിൽ ഈ മാജിക് നടക്കില്ലെന്ന് ഒരാൾ അഭിപ്രായപ്പെട്ടു.
മറ്റൊരു ഉപയോക്താവ് തന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് കുറിച്ചത് ഇങ്ങനെയാണ്: ഒരു വലിയ കമ്പനിയിൽ ശമ്പളം എത്രയെന്ന് പറഞ്ഞപ്പോൾ ഞാൻ ഒരു തന്ത്രമെന്ന നിലയിലല്ല, ശരിക്കും അതിനെക്കുറിച്ച് ആലോചിക്കാനായി ഒന്ന് മടിച്ചു നിന്നു. അപ്പോൾ തന്നെ റിക്രൂട്ടർ ശമ്പളം 10,000 ഡോളർ വർദ്ധിപ്പിച്ചു തന്നു. എന്റെ ജീവിതത്തിൽ ഏറ്റവും എളുപ്പത്തിൽ കിട്ടിയ ശമ്പള വർദ്ധനവായിരുന്നു അത്. ഒരിക്കൽ റിക്രൂട്ടർ തന്നെ തുക ചോദിച്ചപ്പോൾ തനിക്ക് ആവശ്യമുള്ള തുക പറഞ്ഞെന്നായിരുന്നു മറ്റൊരു ഉപയോക്താവിന്റെ കമന്റ്. അപ്പോൾ അവർ സാധാരണയായി ഈ തുകയിൽ തുടങ്ങാറില്ലെന്ന് പറഞ്ഞു. അതൊരു ചോദ്യമല്ലാത്തതിനാൽ താൻ മറുപടിയൊന്നും നൽകാതെ നിശബ്ദനായി ഇരുന്നുവെന്നും ഒടുവിൽ തൃപ്തികരമായ തുക നൽകാൻ കമ്പനി തയ്യാറായെന്നും അദ്ദേഹം കമന്റിൽ കുറിച്ചു
New Delhi,New Delhi,Delhi